ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടി ഗവേഷകനായി കാലിഫോര്‍ണിയയിലെത്തിയ ഡോ. കൃഷ്ണനുണ്ണി..
ഭൂമിയിലെ ആദ്യത്തെ കൃത്രിമ ജീവന്‍ ഉല്പാദിപ്പിക്കാനൊരുങ്ങുന്ന നാല്പതംഗസംഘത്തിലെ
ഒരേയൊരു ഏഷ്യാക്കാരന്‍....
ദൈവത്തിന്റെ വളരെ അടുത്തെത്തിയിരിക്കുന്നു ചേട്ടന്‍ എന്നു മനസ്സിലാക്കുന്ന
അനിയന്‍ രാമനുണ്ണി....
പക്ഷേ വീട്ടുകാരേയും നാട്ടുകാരേയും അമ്പരപ്പിച്ചുകൊണ്ട് കൃഷ്ണനുണ്ണി നാട്ടില്‍ തിരിച്ചെത്തുന്നു, നാട്ടിലെ
എരുമകളെ വാങ്ങിക്കൂട്ടുന്നു........
കഥയിലെ വരികള്‍....
"............നാലുമണിക്ക് സൂര്യനോടൊപ്പം,കുറുമലപ്പുഴയില്‍ ഇറങ്ങി. അയാളും അവറ്റയും വെള്ളത്തില്‍ നീരാടിക്കളിച്ചു.
ഓരോന്നിനെയും അടുത്തുവിളിച്ച് പുല്ലും ചപ്പിലയും കൂട്ടിതേച്ചുകഴുകി. ജലം കിനിയുന്ന കണ്ണുകളാല്‍ അവ അയാളെ നോക്കി.
എണ്ണമറ്റ ജീവികളുടെ ശ്വാസം.ജൈവവും അജൈവവുമായവ. ധാതുക്കള്‍ . പുല്ലുകള്‍, പായലുകള്‍,കീടങ്ങള്‍ ,മൃഗങ്ങള്‍,മനുഷ്യര്‍.
അമ്മയില്‍ നിന്ന് ജനിച്ചവ, അണ്ഡങ്ങള്‍ പൊട്ടിവിരിഞ്ഞവ.കോശവിഭജനത്തിലൂടെ ഉരുത്തിരിഞ്ഞവ.ഏകകോശങ്ങള്‍. ബഹുകോശങ്ങള്‍ .ബഹുശ്ശതകോശങ്ങള്‍
ഓരോ കോശങ്ങളിലും ആയിരക്കണക്കിന് നക്ഷത്രങ്ങള്‍ ജനിക്കുന്നു.അസ്തമിക്കുന്നു. ഓരോ കോശത്തിലും
സ്വര്‍ഗനരകങ്ങളും മൂന്ന് കാലങ്ങളും. അന്തമറ്റ ജനനങ്ങളിലൂടെയും മരണങ്ങളിലൂടെയും ജീവികള്‍ കടന്നുപോകുന്നു.
ജനനങ്ങളും മരണങ്ങളും ബാഹ്യമായ അവസ്ഥകളാണ്. ശരിയായ യാഥാര്‍ഥ്യമല്ല..........."
നാറാണത്തുഭ്രാന്തന്റെ മാനസികഔന്നത്യം നേടിയിരിക്കുന്നൂ, കൃഷ്ണനുണ്ണി.
കെ .അരവിന്ദാക്ഷന്റെ കഥയുടെ വളര്‍ച്ച മനോഹരമായിരിക്കുന്നു.അരവിന്ദാക്ഷന് ആശംസകള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment